ഫേസ്ബുക്ക് കാമുകൻ വാറൻറ് കേസിൽ അറസ്റ്റിൽ

ചെറുപുഴ: സബ് ഇൻസ്പെക്ടർ എന്ന വ്യാജേന ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് യുവതിയെ കടത്തിക്കൊണ്ടുപോയ യുവാവ് വാറൻറ് കേസിൽ അറസ്റ്റിലായി. പെരിങ്ങോം സ്വദേശിയായ യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കടത്തിക്കൊണ്ടുപോയ മാനന്തവാടി പെരിയ സ്വദേശി ബെന്നി ബേബിയാണ് (39) മറ്റൊരു കേസിലെ വാറൻറ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പെരിങ്ങോം പൊലീസിൽ ലഭിച്ച പരാതിയിൽ കമിതാക്കളെ കൊട്ടാരക്കരയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം സബ് ഇൻസ്പെക്ടറുടേതായിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വാറൻറ് നിലവിലുണ്ടെന്നും തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതി മാതാവിനൊപ്പം പോകാനാണ് താൽപര്യമെന്നറിയിച്ചു. തുടർന്ന് ജില്ലയിലെ തന്നെ മറ്റൊരു സ്റ്റേഷനിൽ പ്രതിചേർക്കപ്പെട്ട കേസിൽ അന്വേഷണത്തിന് ഇയാളെ കൈമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.