കാഞ്ഞങ്ങാട്ട് വൻ ഹാഷിഷ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനു സമീപം 30 ലക്ഷം രൂപയുടെ ഹാഷിഷ് വേട്ട. രണ്ടുപേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പൊലീസ് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷന് പിറകിൽ ആവിക്കരയിൽനിന്ന് 300.5 ഗ്രാം ഹാഷിഷ് പിടികൂടിയത്. തൃശൂർ ചാവക്കാട് സ്വദേശികളായ നദീം അബ്ദുൽ കരീം (22), അബ്ഷ്കർ (22) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ ആളുകളാണ് ഇവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മയക്കുമരുന്നിെൻറ യഥാർഥ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാടുള്ള സംഘത്തിന് കൈമാറാനാണ് ഇത് എത്തിച്ചതെന്നും എന്നാൽ ആർക്കാണ് കൈമാറേണ്ടതെന്ന് തങ്ങൾക്ക് അറിയില്ലെന്നും പിടിയിലായവർ പൊലീസിനോട് പറഞ്ഞു. പ്രിൻസിപ്പൽ എസ്.ഐ എ. സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ വി.കെ. പ്രസാദ്, എ.വി. രാകേഷ്, കെ. മഹേഷ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.