ബലാത്സംഗ കേസ് പ്രതി 14 വർഷശേഷം അറസ്റ്റിൽ

മംഗളൂരു: ബലാത്സംഗ കേസിൽ മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ്ചെയ്തു. നെക്കലാടി ബെത്തലപ്പുവിലെ ഹിതേശാണ് (37) അറസ്റ്റിലായത്. 2004ൽ സുഹൃത്ത് ഗിരീശുമായി ചേർന്ന് ബെൽത്തങ്ങാടി കാരായയിലെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഭർത്താവിെൻറയും മക്കളുടെയും മുന്നിൽ ബലാത്സംഗംചെയ്തു എന്നാണ് കേസ്. വിവരം ലഭിച്ചതിനെത്തുടർന്ന് ബംഗളൂരുവിൽചെന്നാണ് അറസ്റ്റ്ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.