മംഗളൂരു: ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി പ്രമോദ് മാധവ് രാജിെൻറ നിസ്സഹകരണത്തെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജില്ലയിലെ പരിപാടികൾ വെട്ടിക്കുറച്ചു. കാർവാറിനും കുന്താപുരത്തിനുമിടയിൽ നിരവധി പരിപാടികൾ ആസൂത്രണംചെയ്തിരുന്നെങ്കിലും പടുബിദ്രിയിൽ ഒറ്റ ചടങ്ങിൽ ഒതുക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പ്രമോദിന് സീറ്റുണ്ടാവില്ലെന്ന് കോൺഗ്രസിൽ അണിയറ വർത്തമാനമുണ്ടായിരുന്നു. ഇദ്ദേഹം ബി.ജെ.പിയിലേക്ക് പോവുകയാണെന്ന പ്രചാരണവും ശക്തിപ്പെട്ടു. എന്നാൽ, രാഹുലിെൻറ സമയക്കുറവാണ് ഉഡുപ്പി ജില്ലയിൽ പരിപാടികൾ വെട്ടിച്ചുരുക്കാൻ കാരണമെന്ന് മുൻ മന്ത്രി വിനയ്കുമാർ സൊർകെ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി മണ്ഡലത്തിൽ പ്രമോദ് മാധവ് രാജിനെ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസിെൻറ ഐകകണ്ഠ്യേനയുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.