കേളകം: ഇക്കോ ടൂറിസം മേഖലയായ ആറളം വന്യജീവിസങ്കേതത്തിൽ സംസ്ഥാന വനം വന്യജീവി വകുപ്പിെൻറയും മലബാർ നാചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ 18ാമത് പക്ഷി സർവേ 16 മുതൽ 18വരെ നടക്കും. വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന സർേവയാണ് സാങ്കേതിക കാരണങ്ങളാൽ മാറ്റിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പക്ഷിനിരീക്ഷകർ ഉൾപ്പെടെ പ്രമുഖർ ക്യാമ്പിൽ പെങ്കടുക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആറളം വനമേഖലയുടെ മീൻമുട്ടി, ചാവച്ചി, പരിപ്പ് തോട്, അമ്പലപ്പാറ, ഉരുപ്പ്കുന്ന്, വളയഞ്ചാൽ മേഖലകളിലായാണ് നിരീക്ഷണം നടക്കുക. കഴിഞ്ഞ 17 വർഷങ്ങളായി ആറളത്ത് തുടർച്ചയായി നടക്കുന്ന പക്ഷിസർേവകളിൽ 248 ഇനം പക്ഷിജാതികളെയാണ് കെണ്ടത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.