കാനായി കാനത്തിന് അകാല ചരമം

പയ്യന്നൂർ: പെരുമ്പ പുഴയുടെ പ്രധാന ശുദ്ധജലസ്രോതസ്സായിരുന്ന കാനായി കാനം വേനൽ കനക്കും മുമ്പേ വറ്റി. കാനം വറ്റാനുള്ള കാരണം അനിയന്ത്രിതമായ ചെങ്കൽഖനനവും ചെമ്മൺഖനനവും കുഴൽക്കിണർ കുഴിക്കലുമാണെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. കാനായി കാനത്തിെൻറ പ്രധാന രണ്ടുകൈവഴിക്കടുത്താണ് കൽപണകൾ ഏറെയും. പ്രധാന ജലസംഭരണിയായ കുളത്തിലേക്ക് ജലം ചുരത്തുന്ന കുന്നാണ് ഇടിച്ചുകടത്തുന്നത്. ചെങ്കൽപണകൾക്ക് പാരിസ്ഥിതിക വകുപ്പിെൻറയോ പഞ്ചായത്തിെൻറയോ റവന്യൂ വകുപ്പിെൻറയോ അനുമതിയില്ല. കാനത്തിെൻറ വൃഷ്ടിപ്രദേശത്ത് ഏക്കർകണക്കിന് വിസ്തൃതിയുള്ള എട്ടോളം കൂറ്റൻപണകൾ പ്രവർത്തിക്കുന്നുണ്ട്. അഞ്ചു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാനം കോറോം കനിത്തടം പാറപ്പരപ്പിലെ ജീവജാലങ്ങൾക്കുവേണ്ട ഏക ആശ്രയമാണ്. ഇതിനെ സംരക്ഷിക്കാൻ വേണ്ട ഒരു പദ്ധതിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ചെങ്കൽപണകളോട് ചേർന്നുനിൽക്കുന്ന -----------------------അക്കേക്കർ---------- വിസ്തൃതിയുള്ള കനിത്തടം തടാകവും വേനലെത്തും മുമ്പേ പൂർണമായും---------------------------. വേനൽക്കാലത്തുപോലും വെള്ളമൊഴുകിയിരുന്ന കാനം നിലനിർത്താൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതിപ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.