കേളകം: അടക്കാത്തോട് ശാന്തിഗിരി ടൗണിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഇതരസംസ്ഥാന യുവാവിനെ യുവാക്കളുടെ ഇടപെടലിനെ തുടർന്ന് കൃപാഭവനിലെത്തിച്ചു. ഹിന്ദിമാത്രം സംസാരിക്കുന്ന യുവാവ് എങ്ങനെ ഇവിടെ എത്തി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല. എന്ത് ജോലിചെയ്യുന്നു എന്ന ചോദ്യത്തിന് ആദ്യം പെട്രോൾ പമ്പിലാണെന്നും പിന്നീട് കുഴൽക്കിണറിെൻറ ജോലിയാണെന്നും പറഞ്ഞു. വിശക്കുന്നുണ്ടെന്നറിയിച്ചതോടെ ഭക്ഷണം നൽകി. വഴിെച്ചലവിനുള്ള കാശും നൽകി കേളകം പൊലീസിലേൽപിച്ചു. പിന്നീട്, കേളകം പൊലീസ് ഇയാളെ തെറ്റുവഴിയിലെ കൃപാഭവനിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.