മല്യയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ തുറന്ന കത്ത് ന്യൂഡൽഹി: കൈയിൽ രക്തക്കറയുള്ള വിജയ് മല്യയെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും തുറന്ന കത്ത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷറിലെ ജീവനക്കാരാണ് കത്തയച്ചത്. വിദേശനയങ്ങളിൽ അഭിമാനിക്കുന്നെന്നും നേതൃഗുണത്താൽ രാജ്യത്തിെൻറ യശസ്സുയർന്നെന്നും പ്രശംസിച്ചാണ് കത്തിെൻറ തുടക്കം. ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നത് ലണ്ടനിൽ വൻ അപരാധമാണ്. എന്നാൽ, ഇതേകാരണത്താൽ ജീവനക്കാരിലൊരാളുടെ ഭാര്യ ജീവനൊടുക്കിയിട്ടും യാതൊരു കൂസലുമില്ല. ആ മരണത്തിന് ഉത്തരവാദി മല്യയാണെന്ന് ഇവർ ആരോപിച്ചു. കോടതികൾ നീതിപീഠങ്ങളല്ല മറിച്ച് സാധാരണക്കാരുടെ അവഹേളന കേന്ദ്രങ്ങളാണ്. മല്ല്യയുടേത് കരുതിക്കൂട്ടിയുള്ള ചെയ്തികളാണ്. വായ്പയുടെ അഞ്ച് ശതമാനംപോലും ബാങ്കുകൾക്ക് ഇൗടാക്കാനാവില്ലെന്ന് കൂടിക്കാഴ്ചകളിൽ അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിെൻറ പിന്നിലുള്ള പ്രമുഖരെ തുറന്നുകാട്ടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.