ചെറുവത്തൂർ: . ഉപയോഗശൂന്യമായ ചെങ്കൽപണയെയാണ് മഴവെള്ള സംഭരണി നിർമിക്കാൻ ഉപയോഗപ്പെടുത്തിയത്. എട്ട് ലക്ഷം രൂപ ചെലവഴിച്ച് തടവുകാരുടെ രണ്ട് മാസത്തെ അധ്വാനത്തെ തുടർന്നാണ് ഇത് നിർമിച്ചത്. 71 മീറ്റർ ഉയരവും ആറടി വീതിയുമുള്ള ഇതിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം സംഭരിക്കാൻ പറ്റും. തുറന്ന ജയിലിലെ ജലക്ഷാമത്തെ തുടർന്നാണ് മഴവെള്ള സംഭരണി നിർമിക്കുന്നതിനെക്കുറിച്ച് ആലോചന നടന്നത്. ഒടുവിൽ കഴിഞ്ഞ വേനലിൽ ജലക്ഷാമം അതിരൂക്ഷമായപ്പോൾ ഉടൻ മഴവെള്ള സംഭരണി നിർമിക്കാൻ അധികൃതർ നിർബന്ധിതരായി. കഴിഞ്ഞ മലവെള്ളപ്പാച്ചിലിൽ ഈ ജലസംഭരണിയും നിറഞ്ഞുകവിഞ്ഞു. ഇത് യാഥാർഥ്യമായതോടെ ജയിൽ വളപ്പിലെ വിവിധ കൃഷികൾ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലുമാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.