പേരാവൂർ: . പേരാവൂർ പാമ്പാളിയിലെ പുലപ്പാടി വിനീഷ് (31) ആണ് മരിച്ചത്. പനി ബാധിച്ച് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതലായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചയോടെ മരിച്ചു. ടൈൽസ് തൊഴിലാളിയായിരുന്നു. പാമ്പാളിയിലെ പരേതനായ പുലപ്പാടി വിജയെൻറയും ഷൈലയുടെയും മകനാണ്. ഭാര്യ: വനിക. ധ്യാൻ കൃഷ്ണ ഏക മകനാണ്. സഹോദരങ്ങൾ: വിജീഷ്, ഷൈജ. പേരാവൂർ ബ്ലോക്കിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന രണ്ടാമെത്തയാളാണ് വിനീഷ്. കഴിഞ്ഞ മാസം കൊട്ടിയൂരിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചിരുന്നു. വിനീഷിെൻറ മൃതദേഹം ഇന്നലെ ഉച്ച 12 മണിയോടെ പാമ്പാളിയിലെ വീട്ടിലെത്തിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുമടക്കം നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിച്ചു. മൃതദേഹം ചിറ്റാരിപ്പറമ്പ് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. Caption: വിനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.