പയ്യന്നൂർ: കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ അഞ്ചു ദിവസം നീളുന്ന ദേശീയ ചലച്ചിത്രമേള ശനിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതു മുതൽ 13വരെ തീയതികളിൽ നടക്കുന്ന മേളയിൽ ശ്രദ്ധേയമായ 28 സിനിമകൾ പ്രദർശിപ്പിക്കും. വടക്കൻ കേരളത്തിലുള്ളവർക്ക് പ്രാദേശികഭാഷകളിലെ സിനിമകൾ കാണാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. പയ്യന്നൂരിലെ രാജധാനി തിയറ്റർ കോംപ്ലക്സിൽ നടക്കുന്ന മേളയിൽ ലോകത്തുനിന്ന് അപ്രത്യക്ഷമാകുന്ന സഞ്ചരിക്കുന്ന തിയറ്ററുകളെക്കുറിച്ചുള്ള സിനിമ ട്രാവലേഴ്സ്, രവി ജാധവ് സംവിധാനം ചെയ്ത വിഖ്യാത മറാത്തി ചിത്രം ന്യൂഡ്, അലംകൃത ശ്രീവാസ്തവയുടെ ഹിന്ദി ചിത്രം ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, അതാനു ഘോഷിെൻറ ബംഗാളി ചിത്രം മയൂരാക്ഷി, റിമാ ദാസിെൻറ ആസാമീസ് ചിത്രമായ വില്ലേജ് റോക്ക് സ്റ്റാർസ്, ഗിരീഷ് കാസറവള്ളിയുടെ കന്നഡ ചിത്രം കൂർമാവതാര, ദേവാശിഷ് മഖിജയുടെ ഹിന്ദി ഭാഷയിലുള്ള അജജി, കന്നഡ ചിത്രങ്ങളായ തിഥി, റെയിൽേവ ചിൽഡ്രൻ, മൂക നായക തുടങ്ങിയവ മേളയിലുണ്ടാകും. മലയാളവിഭാഗത്തിൽ സംസ്ഥാന അവാർഡ് നേടിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ മ യൗ, സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത അനിൽ തോമസിെൻറ മിന്നാമിനുങ്ങ്, സഞ്ജു സുരേന്ദ്രെൻറ ഏദൻ, ഇന്ദ്രൻസിന് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ആളൊരുക്കം, ദിലീഷ് പോത്തെൻറ തൊണ്ടിമുതലും ദൃക്സാക്ഷികളും, പാർവതിക്ക് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്ത ടേക്ക് ഓഫ് എന്നിവയും പ്രദർശിപ്പിക്കും. ചലച്ചിത്രോത്സവം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി മലയാളസിനിമയുടെ 90 വർഷത്തെ ചരിത്രം വിവരിക്കുന്ന ഫോട്ടോ പ്രദർശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സംവിധായകൻ ഗിരീഷ് കസറവള്ളി മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ അഡ്വ. ശശി വട്ടക്കൊവ്വൽ, ടി.ഐ. മധുസൂദനൻ, പ്രദീപ് ചൊക്ലി, എച്ച്. ഷാജി, കെ.കെ. ഗംഗാധരൻ, ആർ. മുരളീധരൻ, എ.വി. രഞ്ജിത്ത്, കെ. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.