ഹുസൈനബ്ബ വധം: ഒരാൾ കൂടി അറസ്റ്റിൽ

മംഗളൂരു: കാലിക്കച്ചവടക്കാരൻ ഹുസൈനബ്ബയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു ജോക്കട്ടയിലെ ജയനാണ് (37) അറസ്റ്റിലായത്. സംഭവത്തിൽ ഹിരിയട്ക്ക പൊലീസ് സബ് ഇൻസ്പെക്ടർ ഡി.എൻ. കുമാർ (50), ഹെഡ്കോൺസ്റ്റബിൾ മോഹൻ കൊത്ത്വാൾ (47), പൊലീസ് ജീപ്പ് ഡ്രൈവർ ഗോപാൽ (34) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകരുമായി ചേർന്ന് മർദിച്ച് കൊല്ലുകയും ഹൃദയാഘാത മരണമാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. എസ്.ഐയെ സംഭവം നടന്ന ഉടനെയും മറ്റ് രണ്ടുപേരെ അറസ്റ്റിനെത്തുടർന്നും ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി സസ്പെൻഡ് ചെയ്തിരുന്നു. മംഗളൂരു ജോക്കട്ടെ സ്വദേശിയും 35 വർഷമായി കാലിക്കച്ചവടക്കാരനുമായ ഹുസൈനബ്ബ ഹിരിയട്ക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർഡൂരിൽ കഴിഞ്ഞ മാസം 30നാണ് കൊല്ലപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.