മാഹി: പള്ളൂരിലെ സി.പി.എം നേതാവും മുൻ മുനിസിപ്പൽ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത മൂന്ന് ആർ.എസ്.എസ് പ്രവർത്തകരിൽ ഒരാളെ റിമാൻഡ് ചെയ്തു. പള്ളൂർ കരീക്കുന്നുമ്മൽ ലക്ഷ്മി കൃപയിൽ സുനിയെയാണ് (36) മാഹി കോടതി ജഡ്ജി കലൈവാണി റിമാൻഡ് ചെയ്തത്. പാനൂർ കൂറ്റേരി കെ.സി മുക്കിലെ മീത്തലെപറമ്പത്ത് എം.പി. അരുൺ (23), പള്ളൂർ സബ് സ്റ്റേഷന് സമീപത്തെ ഒതയോത്ത് പൊയിൽ ഒ.പി. രജീഷ് (35) എന്നിവരെയും ഹാജരാക്കിയിരുന്നെങ്കിലും കോടതിസമയം കഴിഞ്ഞതിനാൽ ഇവരുടെ റിമാൻഡ് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇവരെ വീണ്ടും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. സുനിയെ ബുധനാഴ്ച രാത്രിയോടെ മാഹി സബ്ജയിലിലെത്തിച്ചു. ഇതോടെ ബാബുവധക്കേസിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. കണ്ണിപ്പൊയിൽ ബാബു വധിക്കപ്പെട്ട് ഒരു മാസം പൂർത്തിയാകുമ്പോഴാണ് മൂന്നു പ്രധാന പ്രതികളെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റിലായ പി.കെ. നിജേഷിെൻറ കുറ്റസമ്മതമൊഴിയനുസരിച്ച് ഏഴ് കൂട്ടു പ്രതികളെക്കൂടി പിടികൂടാനുള്ള പൊലീസിെൻറ അന്വേഷണം ഊർജിതമായി നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.