ഉപതെരഞ്ഞെടുപ്പ്: ഇരു മുന്നണികളും സീറ്റ് നിലനിർത്തി

ഇരിട്ടി: ഇരിട്ടി നഗരസഭയിലും ഉളിക്കൽ പഞ്ചായത്തിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും സിറ്റിങ് സീറ്റ് നിലനിർത്തി. ഇരിട്ടി നഗരസഭയിലെ ആട്ട്യാലം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ. അനിത 253 വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിച്ചു. എൽ.ഡി.എഫിന് 460 വോട്ടും യു.എഡി.എഫ് സ്ഥാനാർഥി പി.എൻ. രത്നമണിക്ക് 207 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി ലിജിനക്ക് 44 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷം 153 ആയിരുന്നു. മുൻ നഗരസഭ കൗൺസിലർ അനിത സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഉളിക്കൽ പഞ്ചായത്തിലെ കതുവാപറമ്പ് വാർഡിൽ നടന്ന ഉപതെരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി നടക്കൽ ജെസി 288 വോട്ടിന് എൽ.ഡി.എഫിലെ പുത്തൻപറമ്പിൽ മറിയാമ്മയെ പരാജയപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർഥിക്ക് 710 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 422 വോട്ടും ബി.ജെ.പി സ്ഥാനാർഥി രമ്യക്ക് 51 വോട്ടും ലഭിച്ചു. പഞ്ചായത്ത് അംഗം ഷൈനി മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.