തുരുത്തി ദേശീയപാത വികസനനടപടികൾ ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു

പാപ്പിനിശ്ശേരി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തിയിൽ നടത്തുന്ന സർേവനടപടികൾ ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. പാപ്പിനിശ്ശേരി തുരുത്തിയിലെ എ. പ്രദീപൻ നൽകിയ സ്വകാര്യ അന്യായത്തിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ വിധിയുണ്ടായത്. ഇതിെൻറ അടിസ്ഥാനത്തിൽ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായി മാത്രമേ നോട്ടിഫിക്കേഷൻ അടക്കമുള്ള നടപടികൾ നടത്താവൂ എന്നും വിധിയിൽ പറയുന്നുണ്ട്. വിധിയുടെ പകർപ്പ് ദേശീയപാത അതോറിറ്റിക്കും സർേവനടപടികൾ നടത്തുന്ന ദേശീയപാതാ വിഭാഗത്തിനും നൽകിയിട്ടുണ്ട്. കോടതിവിധി വന്നതതോടെ തുരുത്തി കോളനിവാസികൾ താൽക്കാലിക ആശ്വാസത്തിലാണ്. വികസനത്തിെൻറ ഭാഗമായി തുരുത്തിയിലെ 29 വീടുകളും 400 കൊല്ലം പഴക്കമുള്ള ക്ഷേത്രവുമാണ് മണ്ണിനടിയിൽ അമരുക. ഇതിനെതിരെ കോളനിവാസികൾ കഴിഞ്ഞ 36 ദിവസമായി കുടിൽകെട്ടി സമരത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.