തലശ്ശേരി: പിണറായി പടന്നക്കരയിലെ കൂട്ടക്കൊലപാതക കേസിലെ ആദ്യ കുറ്റപത്രം അന്വേഷണസംഘം വെള്ളിയാഴ്ച കോടതിയിൽ നൽകും. സംഭവത്തിൽ പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യ അറസ്റ്റിലായിട്ട് ഇൗമാസം 23ന് മൂന്നുമാസം തികയും. പ്രതി ഇപ്പോൾ കണ്ണൂർ വനിത ജയിലിൽ റിമാൻഡിലാണ്. സൗമ്യയുടെ മാതാപിതാക്കളായ വണ്ണത്താൻവീട്ടിൽ കുഞ്ഞിക്കണ്ണൻ (76), കമല (65), മകൾ െഎശ്വര്യ (എട്ട്) എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കമലയുടെ കൊലപാതകം സംബന്ധിച്ച കേസിലെ കുറ്റപത്രമാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് ഏഴിനാണ് കമല കൊല്ലപ്പെട്ടത്. അടുത്തദിവസങ്ങളിൽ തന്നെ മറ്റു രണ്ട് കൊലക്കേസുകളിലെ കുറ്റപത്രങ്ങളും സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.