ശ്രീകണ്ഠപുരം: സംസ്ഥാനത്താകെ പൂവാലന്മാരെ നിലക്കുനിർത്താൻ ഓപറേഷൻ റോമിയോ എത്തുന്നു. കഴിഞ്ഞയാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്‌റ ഇറക്കിയ ഉത്തരവിലൂടെയാണ് മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും ഓപറേഷൻ റോമിയോ കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും കർശനസുരക്ഷയൊരുക്കണമെന്ന തീരുമാനത്തിെൻറ ഭാഗമായാണ് റോമിയോ വരുന്നത്. സ്കൂൾ-കോളജ് പരിസരങ്ങൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ രാവിലെയും വൈകീട്ടും ഉൾപ്പെടെ ഓപറേഷൻ റോമിയോ ടീം നിലയുറപ്പിക്കണം. വനിത പൊലീസ് ഉൾപ്പെടെ ഇതിലുണ്ടാവും. പൂവാലന്മാരെയും മറ്റു കറങ്ങി നടത്തക്കാരെയും കണ്ടെത്തി ൈകയോടെ പിടികൂടി കേസെടുക്കും. പ്രായപൂർത്തിയാകാത്തവരാണ് പിടിയിലാവുന്നതെങ്കിൽ താക്കീത് നൽകി വിട്ടയക്കും. ജില്ലയിൽ ആദ്യമായി മയ്യിൽ പൊലീസാണ് കഴിഞ്ഞ ദിവസം ഓപറേഷൻ റോമിയോ നടപ്പാക്കിയത്. അഞ്ചു പേരാണ് ഇവിടെ പൊലീസിെൻറ പിടിയിലായത്. വരും ദിനങ്ങളിൽ എല്ലായിടത്തും റോമിയോ എത്തുന്നതോടെ സ്ഥിരം പൂവാലന്മാർക്ക് പിടിവീഴും. ഇതോടൊപ്പം ലൈസൻസില്ലാതെ ഇരുചക്രവാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്തവരെ പിടികൂടിയാൽ രക്ഷിതാക്കളെ പ്രതിചേർക്കാനും തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.