കണ്ണൂർ: തളാപ്പിലെ സ്വകാര്യ ക്ലിനിക്കിലേക്ക് കസേരകൾ ഇറക്കുകയായിരുന്ന ഡോക്ടറിനും പിതാവിനും സുഹൃത്തുക്കൾക്കും മർദനം. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ക്ലിനിക്കിലെത്തിച്ച 15 കസേരകൾ സ്വന്തമായി ഇറക്കുകയായിരുന്നു ഡോക്ടറും സംഘവും. ഇതിനിടെ ചുമട്ടുതൊഴിലാളികൾ സ്ഥലത്തെത്തി. ക്ഷേമനിധി ബോർഡ് അംഗങ്ങളാണെന്നും സാധനങ്ങൾ തങ്ങൾ ഇറക്കുെമന്നും തൊഴിലാളികൾ പറഞ്ഞു. എന്നാൽ, സ്വന്തമായി ഇറക്കുമെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതോടെ തർക്കം തുടങ്ങി. തർക്കം മൂത്തതോടെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ടൗൺ പൊലീസിൽ വിവരമറിയിച്ചു. എസ്.െഎ ശ്രീജിത്ത് കൊടേരിയും സംഘവുെമത്തി ഡോക്ടറുടെ പരാതിയിൽ മൂന്നു തൊഴിലാളികളെ അറസ്റ്റ്ചെയ്തു. എന്നാൽ, പിന്നീട് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയശേഷം പരാതിയില്ലെന്ന് ഡോക്ടർ വ്യക്തമാക്കിയതോടെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.