കുട്ടികളോട് ലൈംഗികാതിക്രമം: പ്രതിക്ക് 14 വർഷം തടവും 75,000 രൂപ പിഴയും

തലശ്ശേരി: പത്തുവയസ്സിൽ താഴെയുള്ള രണ്ട് ആൺകുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ 59കാരന് 14 വർഷം തടവും 75,000 രൂപ പിഴയും. കാസർകോട് ചെറുപുഴയിൽ താമസക്കാരനായ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി തേയ്യരി പുരയിടത്തിൽ ഹൗസിൽ പി.എ. അപ്പുക്കുട്ടൻ എന്ന ആൻറണിയെയാണ് അഡീഷനൽ ജില്ല ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിന് 14 വർഷമാണ് തടവ്. മറ്റു വകുപ്പുകൾ പ്രകാരം വേറെയും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. 2017 മേയ് 21നാണ് േകസിനാസ്പദമായ സംഭവം. കണ്ണൂർ ടൗൺസ്ക്വയറിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ െഎസ്ക്രീം കൊടുത്ത് വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് േകസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.