എം.എൽ.എയുടെ ഭാര്യ ആശുപത്രി പരിശോധിച്ചത് വിവാദത്തിൽ

മംഗളൂരു: കുനിഗൽ എം.എൽ.എ ഡോ. എച്ച്.ഡി. രംഗനാഥിെൻറ ഭാര്യ ഡോ. സുമ രംഗനാഥ് സർക്കാർ ആശുപത്രികളിലെ രേഖകൾ പരിശോധന നടത്തിയത് വിവാദത്തിൽ. ജനറൽ വാർഡുകൾ, പ്രസവ വാർഡുകൾ, ആശുപത്രി രേഖകൾ, സ്റ്റോർറൂമിലെ മരുന്നുകൾ എന്നിവ ഉൾപ്പെടെ അരിച്ചുപെറുക്കിയാണ് സുമ പരിശോധന നടത്തിയത്. മുന്നറിയിപ്പില്ലാതെയുള്ള ഈ പരിശോധന ജനാധിപത്യവിരുദ്ധവും അമിതാധികാരപ്രയോഗവുമാണെന്ന് ഡോക്ടർമാരും ജീവനക്കാരും പറഞ്ഞു. അതേസമയം, ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ഡോ. സുമ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ആശുപത്രി സന്ദർശിച്ചപ്പോൾ രോഗികളും പരിചാരകരും ജീവനക്കാരും അസൗകര്യങ്ങൾ സംബന്ധിച്ച് ഭർത്താവിനോട് പരാതിപ്പെടുന്നത് കേട്ടിരുന്നു. ഈ സന്ദർശനത്തിൽ മനസ്സിലാക്കിയ കാര്യങ്ങൾ ആരോഗ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡി.കെ. സുരേഷ് എം.പി, എം.എൽ.എ എന്നിവരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.