ഇരിട്ടി: ജോയിൻറ് ആർ.ടി.ഒയുടെ നിർദേശ പ്രകാരം ഇരിട്ടിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സർവിസ് നടത്തിയ പത്തോളം . അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി. റിയാസാണ് അനധികൃതമായി സർവിസ് നടത്തിയ യത്. ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലും ഫിറ്റ്നസ് ഇല്ലാതെ നിരവധി ഓട്ടോറിക്ഷകൾ സമാന്തര സർവിസ് നടത്തുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായും പരാതി ഉണ്ടായിരുന്നു. ഇൻഷുറൻസ് അടക്കാതെയും ബ്രേക്ക് എടുക്കാതെയുമാണ് ഇവ ഓടിക്കൊണ്ടിരുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ പിഴയീടാക്കി പൊലീസിന് കൈമാറി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും എം.വി.െഎ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.