തലശ്ശേരി: സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയും. കേളകം കണ്ടംതോട് വെള്ളൂന്നിയിലെ കൊക്കരാണ്ടിയിൽ സെബാസ്റ്റ്യൻ എന്ന ദേവനെയാണ് (52) അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവനുഭവിക്കണം. പിഴയടച്ചാൽ ഇരയായ കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. 2007 ജൂൺ ഏഴിനാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന കുട്ടിക്ക് മിഠായി നൽകി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് േപ്രാസിക്യൂഷൻ കേസ്. േപ്രാസിക്യൂഷനുവേണ്ടി അഡ്വ. എം.ജെ. ജോൺസൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.