മാഹി: മാഹി സർക്കിൾ ഇൻസ്‌പെക്ടർ തീരദേശ എസ്.ഐയുടെ വീട്ടിൽ അനധികൃതമായി െറയിഡ് നടത്തിയതിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. നവംബർ 22ന് മാഹി സി.ഐ ആർ. ഷണ്മുഖവും സംഘവും തീരദേശ എസ്.ഐ പി.പി. ജയരാജെൻറ വീട്ടിൽ അതിക്രമിച്ച് കയറി വീട് പരിശോധന നടത്തിയതായാണ് പരാതി. 23ന് ജയരാജെൻറ ഭാര്യ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എസ്.ഐ പി.പി. ജയരാജൻ പൂഴിത്തലയിലെ നകുലനെ മർദിച്ചതായ പരാതിയിലാണ് സി.ഐയുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തിയത്. സി.ഐക്കെതിരെ കേസെടുക്കാൻ മാഹി പൊലീസ് സൂപ്രണ്ടിനും പുതുച്ചേരി ഡി.ജി.പിക്കും കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.