പരിക്കുകൾക്കിെട ഇക്കുറിയും കലോത്സവത്തിന് ജയനെത്തി

പരിക്കുകൾക്കിെട ഇക്കുറിയും കലോത്സവത്തിന് ജയനെത്തി തൃശൂർ: പരിക്കുകൾക്കിടയിലും കലോത്സവം ആസ്വദിക്കാൻ ഇക്കുറിയും ഡോ. എം.വി. ജയനെത്തി. 1989–90 കലോത്സവത്തിൽ ചെണ്ടമേളത്തിലെ മത്സരാർഥിയും വിജയിയുമായിരുന്ന ജയൻ ശനിയാഴ്ച വേദി 15ൽ അരങ്ങേറിയ പഞ്ചവാദ്യം കാണാനാണ് പരിക്കേറ്റ കാലുകളോടെ എത്തിയത്. രണ്ടുദിവസം മുമ്പാണ് കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവിയായ ഇദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. നടക്കാൻ പ്രയാസമുള്ളതിനാൽ വാക്കറിെൻറ സഹായത്തോടെയാണ് കലോത്സവം ആസ്വദിക്കാനെത്തിയത്. തുടർച്ചയായ ആറാം തവണയാണ് എത്തുന്നത്. സ്കൂൾ കാലത്തിനുശേഷം കോട്ടയത്ത് നടന്ന കലോത്സവത്തിൽ കഥകളിയിൽ മത്സരാർഥിയായി മകൾ ആരുണി എത്തിയതോടെയാണ് വീണ്ടും വേദികളിൽ സജീവമാകുന്നത്. ഇദ്ദേഹത്തിനൊപ്പം ഭാര്യ രാധാദേവിയും രണ്ടാമത്തെ മകളായ മിഥിലയും കലോത്സവ നഗരിയിൽ എത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.