തലശ്ശേരി: ബി.ജെ.പി പ്രവർത്തകൻ മൂര്യാട്ടെ കുമ്പളപ്രവൻ പ്രമോദിനെ (37) കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി 14ന് വിധിപറയും. സി.പി.എം പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. 2007 ആഗസ്റ്റ് 16ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. പ്രമോദിെൻറ കൂടെയുണ്ടായിരുന്ന മൂര്യാട്ടെ ആലക്കാടൻ പ്രകാശന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മൂര്യാട്ടെ സി.ടി. ബാലകൃഷ്ണൻ (60), എം.കെ. മനോഹരൻ (51), എൻ.പി. പവിത്രൻ (56), അണ്ണേരി പവിത്രൻ (58), പി. ദിനേശൻ (50), കെ.കെ. ധനേഷ് (32), കെ. ഷാജി (36), അണ്ണേരി വിപിൻ (28), സി.പി. സുരേഷ്ബാബു (41), കെ.പി. റിജേഷ് (30), വി. ശശി (50) എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.