പയ്യന്നൂർ: പയ്യന്നൂർ അർബൻ കോഒാപറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ 48 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. സൊസൈറ്റി അംഗം നൽകിയ ഹരജിയെ തുടർന്ന് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പയ്യന്നൂർ സി.ഐ എം.പി. ആസാദിെൻറ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചത്. സൊസൈറ്റി ഭരണസമിതി പ്രസിഡൻറും ചില ജീവനക്കാരും ഉൾപ്പെടെ ഏഴോളം പേരാണ് കേസിലെ പ്രതികൾ. കമ്പ്യൂട്ടറിലും സ്റ്റോക്ക് രജിസ്റ്ററിലും കൃത്രിമം കാണിച്ച് മരുന്നു വാങ്ങിയതായി രേഖപ്പെടുത്തി 48 ലക്ഷത്തിലേറെ തട്ടിയെടുത്തുവെന്നാണ് കേസ്. നേരത്തേ കൃത്രിമം കണ്ടതിനെ തുടർന്ന് ചില ജീവനക്കാർക്കെതിരെ ഭരണസമിതി നടപടിയെടുത്തിരുന്നു. പിന്നീട് സൊസൈറ്റി അംഗം കോടതിയെ സമീപിച്ചപ്പോൾ ഹരജി പരിഗണിച്ച കോടതി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.