സുബൈദ വധം: പ്രതികളുടെ ചിത്രം പുറത്തായതിൽ അന്വേഷണം

കാസർകോട്: സുബൈദ വധക്കേസിൽ പിടിയിലായ പ്രതിയുടെയും പിടികിട്ടാനുള്ള പ്രതിയുടെയും ചിത്രം പുറത്തുവിട്ട പൊലീസുകാരനെതിരെ അന്വേഷണം. പിടിയിലായ രണ്ടു പ്രതികളെ മുഖംമൂടി ധരിപ്പിച്ചാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ചിത്രമെടുക്കാൻ ആർക്കും അവസരം നൽകിയില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പ്രതികളുടെ ചിത്രം പ്രസിദ്ധപ്പെടുത്തരുതെന്ന് ഡി.ജി.പി അറിയിക്കുകയും ചെയ്തു. പിടിയിലാകാനുള്ള പ്രതിയുടെ പേരുപോലും പൊലീസ് പറഞ്ഞിരുന്നില്ല. എന്നാൽ, പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അന്വേഷണസംഘത്തിലുള്ള ആൾവഴിയാണ് ഇത് പുറത്തുപോയതെന്നാണ് അന്വേഷണസംഘം കരുതുന്നത്. തുടർന്നാണ് ജില്ല പൊലീസ് മേധാവി അന്വേഷണത്തിന് നിർദേശം നൽകിയത്. അന്വേഷണസംഘത്തിലെ അംഗങ്ങളുടെ മൊബൈൽ ഫോൺ പരിശോധനക്ക് വിധേയമാക്കാനും നടപടിയെടുക്കാനുമാണ് നീക്കം. രണ്ടുപ്രതികളെ തിരിച്ചറിയൽ പരേഡ് നടത്താനുള്ള പൊലീസി​െൻറ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. തുടർന്ന് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു. പിടികൂടാനുള്ള രണ്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഒാഫ് ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.