കണ്ണൂർ: പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽ വർക്സ് തൊഴിലാളികളുടെ 2017-18 വർഷത്തെ ബോണസ് തർക്കം ഒത്തുതീർന്നു. ജില്ല ലേബർ ഓഫിസർ ടി.വി. സുരേന്ദ്രെൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വ്യവസ്ഥയനുസരിച്ച് 2017-18 വർഷത്തേക്ക് 8.33 ശതമാനം ബോണസ് നൽകുന്നതിന് ധാരണയായി. ബോണസിന് പുറമെ തൊഴിലാളികൾക്ക് 5.67 ശതമാനം എക്സ്േഗ്രഷ്യയും നൽകും. മാനേജ്മെൻറിനെ പ്രതിനിധാനംചെയ്ത് മാനേജിങ് ഡയറക്ടർ സുഷീൽ ആറോണും യൂനിയനുകളെ പ്രതിനിധാനംചെയ്ത് യു. രവീന്ദ്രൻ, മൗവ്വനാൽ നാരായണൻ, താവം ബാലകൃഷ്ണൻ, വി.വി. ശശീന്ദ്രൻ, സി. വിനോദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.