കാസർകോട്: കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൻ സുലൈഖയെ ഹജ്ജ് കമ്മിറ്റിയംഗമാക്കിയത് പാർട്ടി തീരുമാനപ്രകാരമാണെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു. െഎ.എൻ.എൽ വഴിയല്ലാതെ മറ്റു ചില രാഷ്ട്രീയനേതാക്കൾ വഴിയാണ് സുലൈഖ ഹജ്ജ് കമ്മിറ്റിയിലെത്തിയതെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. സ്ത്രീശാക്തീകരണം പാർട്ടിയുടെ തീരുമാനമാണ്. ബോർഡ് കോർപേറഷനുകളിൽ വനിത പ്രാതിനിധ്യം ഉറപ്പുവരുത്തുക എൽ.ഡി.എഫ് തീരുമാനവുമാണ്. െഎ.എൻ.എല്ലിന് ലഭിച്ച നാല് സ്ഥാനങ്ങളിൽ ഒന്നാണ് ഹജ്ജ് കമ്മിറ്റിയംഗത്വം. അതിലേക്ക് സംസ്ഥാന കമ്മിറ്റിയാണ് സുലൈഖയുടെ പേര് നിർദേശിച്ചത്. അതിെൻറ പിതൃത്വവുമായി ആരും വരേണ്ടതില്ലെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.