കേളകം: തകർച്ചഭീഷണിയുള്ള പാമ്പറപ്പാൻ പാലത്തിെൻറ തടസ്സങ്ങൾ നീക്കാൻ കേന്ദ്രസേനയെത്തി. അമ്പായത്തോട് വനത്തിലുണ്ടായ ഉരുൾ പൊട്ടലിൽ മണ്ണും വൻ മരങ്ങളും വന്നടിഞ്ഞതോടെയാണ് പാലം അപകടാവസ്ഥയിലായത്. മലവെള്ളപ്പാച്ചിലിൽ പാലത്തിൽ കുടുങ്ങിയ വലിയ മരങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകത്തിെൻറ നേതൃത്വത്തിൽ നാട്ടുകാരും ഫയർഫോഴ്സും കേന്ദ്രസേനയും നീക്കംചെയ്തു. എന്നാൽ, മഴ കനത്തതോടെ പാലത്തിൽകൂടി വെള്ളം കുത്തിയൊഴുകിയതിനാൽ ഇടക്കുവെച്ച് പ്രവൃത്തി നിർത്തിവെക്കേണ്ടിവന്നു. മഴ കുറയുന്നതോടെ പ്രവൃത്തി തുടരുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.