തില്ലങ്കേരി: . കാലവര്‍ഷം ശക്തമായതോടെ വെള്ളത്തിെൻറ കുത്തൊഴുക്കില്‍ പാലത്തിെൻറ തൂണുകളില്‍ വിള്ളല്‍വീണിരിക്കുകയാണ്. കാല്‍നൂറ്റാണ്ടുമുമ്പ് നിര്‍മിച്ചതാണ് നെല്യാട്ടേരിപാലം. ഒരുഭാഗത്തെ കൈവരി തകര്‍ന്ന് അപകടത്തിലായതിനെ തുടര്‍ന്ന് പുതിയപാലം നിര്‍മിക്കാന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി മരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, മണ്ണുപരിശോധന നടത്തിയശേഷം പാലത്തിെൻറ വലുപ്പത്തില്‍ സാങ്കേതികത്വം പറഞ്ഞ് വകുപ്പ് പിന്മാറുകയായിരുന്നു. പാലം പുനര്‍നിർമിക്കണമെന്നാവശ്യപ്പെട്ട് തെക്കംപൊയില്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ആദ്യപടിയായി പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി. തില്ലങ്കേരി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി.വി. സുരേന്ദ്രന്‍, വി. മോഹനന്‍, രാഗേഷ് തില്ലങ്കേരി, കെ.കെ. രാജീവന്‍, കെ.പി. പത്മനാഭന്‍, ഹനീഫ കാരക്കുന്ന്, പി. ഫവാസ്, നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.