കാഞ്ഞങ്ങാട്: ജീപ്പിൽ പശുക്കളെ കൊണ്ടുവരുന്നതിനിടെ കൈകാണിച്ചിട്ടും നിർത്താത്തതിനെ തുടർന്ന് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ മലയാളി യുവാവിന് പരിക്ക്. രാജപുരം പാണത്തൂർ സ്വദേശി നിശാന്തിനാണ് (40) കാലിന് വെടിയേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച മൂേന്നാടെ കർണാടക സുള്ള്യ കല്ലപ്പള്ളി ഐത്തനടുക്കയിലാണ് സംഭവം. നിശാന്തും സുഹൃത്തുകളായ പാണത്തൂരിലെ ഹനീഫ, അനീഷ് എന്നിവരും കർണാടകയിൽനിന്ന് വനമേഖലയിലൂടെ ജീപ്പിൽ പശുവിനെയും കിടാവിനെയും കൊണ്ടുവരുകയായിരുന്നു. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ കൈകാട്ടിയിട്ടും ജീപ്പ് നിർത്താതെ ഓടിച്ചുപോയി. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ടയറിന് വെടിവെക്കുേമ്പാൾ ജീപ്പ് നിർത്തി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിശാന്തിന് കാലിന് വെടിയേറ്റത്. നിശാന്തിനെ പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ ഉപേക്ഷിച്ച ജീപ്പും പശുവും കിടാവും കർണാടക ഫോറസ്റ്റിെൻറ കസ്റ്റഡിയിലാണെന്നാണ് വിവരം. കേരള അതിർത്തിക്ക് മൂന്നു കിലോമീറ്റർ അപ്പുറത്താണ് വെടിവെപ്പുണ്ടായത്. കർണാടക വനംവകുപ്പും രാജപുരം െപാലീസും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.