ബദിയടുക്ക: കാറഡുക്ക പഞ്ചായത്തിൽ വൈസ് പ്രസിഡൻറിനെതിരെയുള്ള അവിശ്വാസവും പാസായി. ഇതോടെ ബി.ജെ.പിയിലെ എം. ഗോപാലകൃഷ്ണ പുറത്തായി. പതിനഞ്ചംഗ ഭരണസമിതിയിൽ ഏഴിനെതിരെ എട്ട് വോട്ടുകൾക്കാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. സി.പി.എം -മൂന്ന്, സി.പി.എം സ്വതന്ത്രർ -രണ്ട്, മുസ്‌ലിംലീഗ് -രണ്ട്, സ്വതന്ത്രൻ -ഒന്ന് എന്നിവർ പ്രമേയത്തെ അനുകൂലിച്ചു. ശനിയാഴ്ച രാവിലെ പത്തിന് ബി.ഡി.ഒ ബി. ബാലകൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു അവിശ്വാസ വോട്ടെടുപ്പ്. ഇതോടെ 18 വർഷത്തെ ബി.ജെ.പി ഭരണത്തിന് അവസാനമായി. ബുധനാഴ്ച പ്രസിഡൻറ് ജി. സ്വപ്നയെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. പ്രസിഡൻറ് പുറത്തായതോടെ വൈസ് പ്രസിഡൻറ് രാജിവെക്കുമെന്ന പ്രചാരണവുമുണ്ടായിരുന്നു. കേവലഭൂരിപക്ഷമില്ലാതെയാണ് ബി.ജെ.പി പഞ്ചായത്ത് ഭരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.