കാസര്‍കോട്: സാക്ഷികള്‍ കൂറുമാറിയതിനെ തുടർന്ന്, വയോധികൻ കാറിടിച്ച് മരിച്ച കേസില്‍ പ്രതിയായ ഡ്രൈവറെ കോടതി വെറുതെവിട്ടു. തെക്കില്‍ വില്ലേജിലെ ആടിയത്ത് ഹൗസിൽ കുഞ്ഞിരാമന്‍ (70) കാറിടിച്ച് മരിച്ച കേസിൽ ഡ്രൈവര്‍ പുല്ലൂര്‍ കൊടവലത്തെ എം. മനോജിനെയാണ് (30) കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിട്ടയച്ചത്. 2015 ഫെബ്രുവരി 20നാണ് അപകടം. പൊയിനാച്ചിയില്‍ റോഡ് മുറിച്ചുകടക്കുേമ്പാഴാണ് കുഞ്ഞിരാമന് കാര്‍ ഇടിച്ചത്. അപകടത്തിന് ദൃക്‌സാക്ഷികളായവർ കേസിെൻറ വിചാരണവേളയില്‍ മൊഴിമാറ്റിയതിനാലാണ് പ്രതിയെ കോടതി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.