ലക്ഷത്തിലേറെ ഭിന്നലിംഗക്കാർ; വോട്ടർപട്ടികയിൽ 4500

മംഗളൂരു: ഭരണകൂടങ്ങൾ നടത്തുന്ന സമ്മതിദാന അവകാശ ബോധവത്കരണം ഭിന്നലിംഗക്കാരിൽ ഏശുന്നില്ല. സംസ്ഥാനത്ത് ലക്ഷത്തിലേറെ പേർ ഈ ന്യൂനപക്ഷ വിഭാഗത്തിൽ വോട്ടർമാരായുണ്ടെങ്കിലും 'മറ്റുള്ളവർ' പട്ടികയിൽ രജിസ്റ്റർചെയ്തത് ഈമാസം 14 വരെയുള്ള കണക്കുപ്രകാരം 4552 പേർ മാത്രമാണ്. ബംഗളൂരുവിൽ മാത്രം 15,000 ഭിന്നലിംഗക്കാരുണ്ടെന്ന് ഈ മേഖലയിലെ പൊതുപ്രവർത്തക അക്കി പത്മശാല പറഞ്ഞു. സുള്ള്യ, യല്ലപ്പൂർ, ഔറാദ്, കണ്ടഗോൾ, കുന്താപുരം, ശ്രവണബളഗൊളെ, സക്ലേശ്പുരം, കെ.ആർ പേട്ട മണ്ഡലങ്ങളിൽ ആരും രജിസ്റ്റർചെയ്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.