പത്ത്​ ദിവസത്തേക്ക്​ ട്രെയിൻ നിയന്ത്രണം; യാത്രക്കാർ വലയും

കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകളുടെ സമയക്രമത്തിൽ വീണ്ടും പത്ത് ദിവസത്തേക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള തീരുമാനം യാത്രക്കാരെ വലക്കും. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ വ്യാഴാഴ്ച മുതൽ 30 വരെ ട്രെയിൻ നിയന്ത്രണമേർപ്പെടുത്താനുള്ള തീരുമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കുക. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നും കോഴിക്കോട് ജില്ലയിേലക്കും തിരിച്ചും ജോലി ആവശ്യാർഥവും പഠനാവശ്യത്തിനും യാത്ര ചെയ്യുന്ന ആയിരക്കണക്കിനാളുകളെയാണ് ട്രെയിനുകളുടെ നിയന്ത്രണം ഏറെ ബാധിക്കുക. രണ്ട് മാസത്തിനിടെ ഇത് മൂന്നാംതവണയാണ് അറ്റകുറ്റപ്പണികൾക്കായി ട്രെയിൻ സമയത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നത്. രണ്ട് മാസത്തിനിടെ ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ട്രെയിൻ സമയത്തിൽ നിയന്ത്രണമേർപ്പെടുത്തിയത് യാത്രക്കാർക്ക് ഏറെ ദുരിതമായിരുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് കാസർകോട് ഭാഗത്തേക്കും തിരിച്ചും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളുമുൾെപ്പടെ ആയിരക്കണക്കിനാളുകൾ യാത്രക്കായി പ്രധാനമായി ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. അറ്റകുറ്റപ്പണികളുടെ പേരിൽ രണ്ട് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും സർവിസ് റദ്ദ് ചെയ്തിട്ടുണ്ട്. ഇതിൽ പൂർണമായും റദ്ദ് ചെയ്ത കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിൻ നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്നു. ഏറനാട്, മംഗള, ഇൻറർസിറ്റി, ജനശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സമയക്രമത്തിൽ ഒന്നും രണ്ടും മണിക്കൂറുകൾ നിയന്ത്രണമേർപ്പെടുത്തിയതും യാത്രക്കാരെ ബാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.