കേളകം:വനാതിർത്തികളിൽ കുരങ്ങുശല്യംരൂക്ഷം: കർഷകർ നാളികേരം വിലകൊടുത്തു വാങ്ങേണ്ടേ അവസ്ഥ ആറളം കൊട്ടിയൂർ വന്യ ജീവി സങ്കേതത്തിൻറെ അതിർത്തി പ്രദേശങ്ങളിൽ കുരങ്ങ്,മലയണ്ണാൻ തുടങ്ങിയ ജീവികളുടെ ശല്യം അതി രൂക്ഷം .നാളികേരം, നേന്ത്രക്കായ,പപ്പായ ,പേരയ്ക്ക തുടങ്ങി കാർഷിക,ഫല വിളകളെല്ലാം ഇവ നശിപ്പിക്കുകയാണ്. നാളികേര ഉത്പാദനത്തെയാണ് ഗണ്ണ്യമായി ബാധിച്ചിരിക്കുന്നത് . വെള്ളയ്ക്ക പ്രായമാകുബോൾ തന്നെ സൈഡ് തുരന്നു ഇളന്നീർ കുടിക്കുകയാണ് ഇവചയ്യുന്നത.വനാതിർത്തികളിലുള്ള നാളികേര ഉദ്പാദനം 50 ശതമാനത്തോളം കുറഞ്ഞതായി കർഷകർ പറയുന്നു. അമ്പതു തെങ്ങുള്ള കർഷകർ പോലും തേങ്ങാ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയായി.ശല്ല്യം കൂടിയതോടെ പലരും തെങ്ങു മുറിച്ചു മാറ്റാനും തുടങ്ങി. ആറളം ഫാമിൽ 40 ശതമാനത്തോളം നാളികേരം ഇത്തരത്തിൽ നശിക്കുന്നതായി ഫാം അധികൃതർ പറയുന്നു രീതിയിലുംഇവയെ പ്രിതിരോധിക്കാൻ കഴിയില്ലെന്നതാണ് പ്രധന പ്രശനം. വനം വകുപ്പ് തന്നെ ഇവയെ പ്രധിരോധിക്കാനാവിശ്യമായ നടപടികൾ സ്വീകരിക്കേണമെന്നാണ് കർഷകരുടെ ആവിശ്യം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.