പശുവിന് സങ്കീർണ പ്രസവം; കിടാവ് മരിച്ചു

കണ്ണൂർ സിറ്റി: പശുവിെൻറ മണിക്കൂറുകൾനീണ്ട പ്രസവത്തിെൻറ സങ്കീർണതകൾ നാട്ടുകാരെയും മൃഗഡോക്ടർമാരെയും മുൻമുനയിലാക്കി. ഏറെ നേരത്തിനുശേഷം കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും കിടാവിെൻറ ജീവൻ രക്ഷിക്കാനായില്ല. ആയിക്കര കടപ്പുറത്താണ് സംഭവം. പ്രസവത്തിനിടെ കിടാവിെൻറ കാൽ മാത്രമാണ് പുറത്തുവന്നത്. ഇതോടെ തള്ളപ്പശു പ്രാണവേദനയിലായി. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി എസ്.െഎ ദിനേഷിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ചാക്കുനനച്ച് പുതപ്പിച്ചും വെള്ളം ശരീരത്തിലൊഴിച്ച് തണുപ്പിക്കാനും ശ്രമിച്ചെങ്കിലും പശു പ്രാണവേദനയിൽ പുളഞ്ഞു. ഇതോടെ ജില്ല മൃഗ ആശുപത്രിയിൽനിന്ന് ഒരുസംഘം ഡോക്ടർമാറെത്തി. സങ്കീർണമായ ശക്ത്രക്രിയകൾ പ്രേയാഗിക്കാനാവില്ലെന്നതിനാൽ ഡോക്ടർമാരും പ്രതിസന്ധിയിലായി. മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ കിടാവിനെ പുറത്തെടുത്തുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിനെ പുറത്തെടുത്തില്ലായിരുന്നുവെങ്കിൽ പശുവും ചാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അവശനിലയിൽ മരണവെപ്രാളം കാണിച്ച അമ്മപ്പശുവിനെ കണ്ണൂർ സിറ്റി എസ്‌.ഐ --------ദിനേഷിെൻറ പൊലീസും---------------- മത്സ്യത്തൊഴിലാളികളും വെള്ളം നനച്ച ചാക്കുകൊണ്ട് പുതപ്പിക്കുകയും വെള്ളം ശരീരത്തിലൊഴിച്ച് --------സാന്ത്വനിപ്പിക്കുകയും---------- ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.