വളപട്ടണം: കാൽപന്തുകളിയിൽ വളപട്ടണത്തിെൻറ പേര് വാനോളം ഉയർത്തിയ കളിക്കാരനായിരുന്നു വ്യാഴാഴ്ച രാത്രി അന്തരിച്ച കെ.പി. ഇബ്രാഹിംകുട്ടി. അദ്ദേഹത്തിെൻറ നിര്യാണത്തോടെ മികച്ച കളിക്കാരനെയും കഴിവുറ്റ സംഘാടകനെയുമാണ് നാടിന് നഷ്ടമായത്. 1973ൽ ഇബ്രാഹിംകുട്ടി ടൗൺ സ്പോർട്സ് ക്ലബിെൻറ പ്രഥമ സെക്രട്ടറിയായപ്പോഴാണ് വളപട്ടണത്ത് എ.കെ. കുഞ്ഞിമായൻ ഹാജി സ്മാരക സ്വർണക്കപ്പ് സെവൻസ് ഫുട്ബാൾ മത്സരത്തിന് ആരംഭംകുറിക്കാൻ നേതൃപരമായ പങ്കുവഹിച്ചത്. വളപട്ടണം ആലൂൽ പള്ളിക്ക് സമീപം കളത്തിൽപുരയിൽ തറവാട്ടിലാണ് ജനനം. ചിറക്കൽ രാജാസ് ഹൈസ്കൂൾ ടീം ക്യാപ്റ്റനായി തിളങ്ങിയ ഇബ്രാഹിം, ടി.പി.കെ. മുഹമ്മദ് കുഞ്ഞി സ്മാരക സ്പോർട്സ് ക്ലബിെൻറ ആദ്യകാല കളിക്കാരൻകൂടിയായിരുന്നു. വളപട്ടണത്തെ ആദ്യകാല പ്രധാന ക്ലബായ കോസ്മോസ് ക്ലബിെൻറ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നപ്പോഴാണ് ഗേറ്റ് പാസ്വെച്ച് പ്രഥമ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് തുടക്കംകുറിച്ചത്. ഇബ്രാഹിംകുട്ടിയുടെ നിര്യാണത്തിൽ വളപട്ടണം ടൗൺ സ്പോർട്സ് ക്ലബിൽ ചേർന്ന അനുശോചനയോഗത്തിൽ ക്ലബ് പ്രസിഡൻറ് ടി.വി. അബ്ദുൽ മജീദ് ഹാജി അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗം വി.പി. വമ്പൻ, സി.പി.എം വളപട്ടണം ലോക്കൽ കമ്മിറ്റി െസക്രട്ടറി എ.എൻ. സലീം, കോൺഗ്രസ് വളപട്ടണം മണ്ഡലം കമ്മിറ്റി മുൻ പ്രസിഡൻറ് സി. അബ്ദുറഹ്മാൻ, ബഹ്റൈൻ പ്രതിഭാവേദി ചെയർമാൻ സുബൈർ കണ്ണൂർ, അശ്രഫ് ബാവക്കാൻറവിട എന്നിവർ സംസാരിച്ചു. ക്ലബ് െസക്രട്ടറി എളയടത്ത് അശ്രഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.