തലശ്ശേരി: കൊമ്മൽവയലിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ മൂന്ന് വീടുകൾക്ക് നേരെ അക്രമം. മൂന്നുപേർക്ക് പരിേക്കറ്റു. ബി.ജെ.പി പ്രവർത്തകരായ സനൽ, വിഷ്ണു, സി.പി.എം അനുഭാവിയായ നിത (17) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും നിതയെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സി.പി.എം കോടിയേരി നങ്ങാറത്ത് പീടിക ബ്രാഞ്ച് അംഗം രവീന്ദ്രൻ, കോടിയേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം രാജീവ്കുമാർ, കർഷകമോർച്ച തലശ്ശേരി നിയോജകമണ്ഡലം പ്രസിഡൻറ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. വീടുകളുടെ ജനൽഗ്ലാസ് ചില്ലുകൾ അക്രമത്തിൽ തകർന്നു. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. രവീന്ദ്രെൻറ വീടിന് നേരെയുണ്ടായ അക്രമത്തിലാണ് മകൾ നിതക്ക് പരിക്കേറ്റത്. രാജീവ് കുമാറിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും അക്രമത്തിൽ തകർന്നു. തലശ്ശേരി നഗരസഭയുടെ 150ാം വാർഷികാഘോഷത്തിെൻറ ഭാഗമായി 35ാം വാർഡ് മഹോത്സവത്തിെൻറ പ്രചാരണാർഥം വെള്ളിയാഴ്ച വൈകീട്ട് കൊമ്മൽവയലിൽ വിളംബരഘോഷയാത്ര നടന്നിരുന്നു. ഘോഷയാത്ര അവസാനിച്ചശേഷമാണ് സംഘർഷം ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.