കണ്ണൂർ: അധ്വാനിക്കുന്നവരുടെയും പാവപ്പെട്ടവരുടെയും പാർട്ടിയായിരുന്ന സി.പി.എം ഇപ്പോൾ കൈയൂക്കുള്ളവെൻറയും കൈയേറ്റക്കാരെൻറയും പാർട്ടിയായെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാധിപതിയുടെ രീതിയിലാണ് പിണറായി. തിരുവായ്ക്ക് എതിർവായില്ല, അതാണ് സ്ഥിതി. കോടതി വിധി പാലിക്കുന്നില്ല. കൂടെ ഭരിക്കുന്ന ഘടകകക്ഷികളുടെ വിമർശനങ്ങൾ സഹിക്കുന്നില്ല. സെൻകുമാറിനെ ഡി.ജി.പിയാക്കുന്നതിനുള്ള നടപടികളെടുത്തിട്ടില്ല. വാശിയും ഇൗ പ്രതികാരവുമൊന്നും സുപ്രീം കോടതിയോട് വേണ്ട. ഇങ്ങനെ നീങ്ങിയാൽ സംഭവിക്കാൻ പോകുന്നത് പിണറായിക്കല്ല, നമ്മുടെ ചീഫ് സെക്രട്ടറി ജയിലിലാകും. സോഷ്യലിസ്റ്റ് സർക്കാറുകളെയെല്ലാം അട്ടിമറിക്കുന്നതിന് അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യത്വ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായിയും എം.എം. മണിയുമുണ്ടെങ്കിൽ സി.െഎ.എയൊന്നും വേണ്ട, അവർ തന്നെ തകർത്തോളുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.