വളപട്ടണം: വളപട്ടണത്ത് അഴീക്കൽ റോഡിൽ റെയിൽേവ അടിപ്പാതക്കുസമീപം ലോറി സ്റ്റാൻഡിനോട് ചേർന്ന് മാലിന്യം കുമിഞ്ഞുകൂടുന്നു. പഞ്ചായത്ത് ഓഫിസിെൻറയും വളപട്ടണം പ്രാഥമികാരോഗ്യകേന്ദ്രത്തിെൻറയും മൂക്കിന് താഴെയായിട്ടും ഭരണസമിതിയും ആരോഗ്യവകുപ്പ് അധികൃതരും തിരിഞ്ഞുനോക്കുന്നില്ലത്രെ. മാലിന്യകേന്ദ്രത്തിൽനിന്ന് നൂറ് മീറ്ററിനുള്ളിലാണ് പഞ്ചായത്ത് ഓഫിസും പ്രാഥമികാരോഗ്യ കേന്ദ്രവും. എന്നാൽ, പഞ്ചായത്ത് അധികൃതർതന്നെ ഇവിടെ മാലിന്യം തള്ളുന്ന കേന്ദ്രമാക്കിയെന്നാണ് ആരോപണം. പഞ്ചായത്ത് തള്ളുന്ന മാലിന്യങ്ങൾക്ക് പുറേമ സാമൂഹികദ്രോഹികൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യം കൊണ്ടുതള്ളുന്നതും പതിവാക്കിയിട്ടുണ്ട്. നേരത്തെ മാലിന്യം തള്ളിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. തുടർന്ന് താൽക്കാലിക പരിഹാരം എന്നനിലയിൽ മാലിന്യം കുഴിച്ചുമൂടുകയായിരുന്നു. പഞ്ചായത്ത് പരിധിയിൽ മാലിന്യ നിക്ഷേപകേന്ദ്രമില്ലെന്ന് പറഞ്ഞ് റോഡിനോടുചേർന്ന് പഞ്ചായത്ത് അധികൃതർതന്നെ വീണ്ടും മാലിന്യം തള്ളുന്നത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അറവുമാലിന്യം തള്ളുന്നതുകാരണം തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.