കണ്ണൂർ: സ്വാതന്ത്ര്യവും സമത്വവും നീതിയും ഉറപ്പുവരുത്തുന്ന ഇസ്ലാമിക ശരീഅത്ത് ചൈതന്യത്തോടെ സംരക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംവാദം അഭിപ്രായപ്പെട്ടു. മുത്തലാഖ് വിവാദത്തിെൻറ മറവിൽ ഏകീകൃത സിവിൽകോഡ് അടിച്ചേൽപിക്കാനുള്ള ഗൂഢ നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. മുസ്ലിം സ്ത്രീകൾ വലിയ അളവിൽ വിവേചനം അനുഭവിക്കുന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണത്തിന് ഭരണാധികാരികൾ നേതൃത്വം നൽകുന്നു. ശരീഅത്തിെൻറ വാഹകർ അതിെൻറ അന്തസ്സത്ത ആഴത്തിൽ പഠിക്കുകയും പ്രയോഗവത്കരിക്കുകയും പ്രചരിപ്പിക്കുകയും വേണം. ഖുർആെൻറയും പ്രവാചകചര്യയുടെയും ആത്മാവ് ഉൾക്കൊണ്ട് മുസ്ലിം വ്യക്തി നിയമം പരിഷ്കരിക്കപ്പെടണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ പി. കമാൽകുട്ടി ഉദ്ഘാടനം ചെയ്തു. മുൻ എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ഡോ. ശഹീദ് റമദാൻ, യു.പി. സിദ്ദീഖ്, സി.പി. ഹാരിസ്, അഡ്വ. കെ.എൽ. സലാം, അഡ്വ. എസ്. മമ്മു, അഡ്വ. ഫൗസ്, ഇ.എൻ. മുഹമ്മദ് മൗലവി, പി.ടി.പി. സാജിദ, പ്രഫ. ഹഫ്സത്ത്, കെ.എം. മഖ്ബൂൽ, മഹ്മൂദ് പറക്കാട്ട്, സൈറാബാനു, വി.എൻ. ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. ‘സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത്’ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി ദേശീയ തലത്തിൽ നടത്തുന്ന കാമ്പയിെൻറ ജില്ലതല ഉദ്ഘാടനവും നടന്നു. അഭിഭാഷകർ, നിയമ വിദ്യാർഥികൾ, കൗൺസിലർമാർ, മഹല്ല് ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.