തൃക്കരിപ്പൂർ: ഇളംബച്ചി റെയിൽ അടിപ്പാത പരിസരത്ത് ഓവുചാൽ പണിയുമെന്ന് അധികൃതരുടെ ഉറപ്പ്. ഈയാവശ്യം ഉന്നയിച്ച് കഴിഞ്ഞദിവസം രാത്രി പ്രദേശവാസികൾ പ്രവൃത്തി തടഞ്ഞിരുന്നു. ഇളംബച്ചി തലിച്ചാലം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലുള്ള ലെവൽ ക്രോസിങ് അടച്ചാണ് അടിപ്പാത പണിയുന്നത്. വെള്ളക്കെട്ടുണ്ടാകുന്ന മേഖലയിൽ ഓവുചാൽ നിർമിക്കാതെ അടിപ്പാലം കമീഷൻ ചെയ്താൽ ചന്തേര സബ് വേയുടെ അവസ്ഥ ഉണ്ടാകും. വേനലിൽ ഉൾെപ്പടെ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ചന്തേര സബ് വേ ആളുകൾക്ക് പ്രയോജനപ്പെടുന്നില്ല. മൂന്ന് കോടി രൂപ ചെലവിലാണ് റെയിൽവേ അടിപ്പാത പണിയുന്നത്. പ്രതിഷേധത്തെ തുടർന്ന് ഞായറാഴ്ച രാത്രി പ്രവൃത്തി നിർത്തിയിരുന്നു. കാലവർഷത്തിനുമുമ്പ് പ്രവൃത്തി പൂർത്തിയാക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. ട്രെയിൻ ഗതാഗതം തടസ്സപ്പെടാതെയാണ് കഴിഞ്ഞയാഴ്ച ട്രാക്കിനടിയിലൂടെ കോൺക്രീറ്റ് ചതുരങ്ങൾ സ്ഥാപിച്ചത്. ഗതാഗാതത്തിനുപുറമെ കാൽനടപോലും തടസ്സപ്പെടുന്ന അവസ്ഥയാണ് വെള്ളക്കെട്ട് ഉണ്ടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.