ഇരിട്ടി: െകാല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ രണ്ട് മക്കളെ ഇന്നലെ കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കുട്ടികളിൽനിന്ന് പൊലീസ് ആവശ്യമായ മൊഴികൾ ശേഖരിച്ചശേഷം വനിത സിവിൽ പൊലീസ് ഒാഫിസർ സുനിതയുടെ നേതൃത്വത്തിലാണ് കമ്മിറ്റി മുമ്പാകെ ഹാജരാക്കിയത്. ബന്ധുക്കളായി കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ പിതാവിെൻറ സഹോദരി കാവ്യക്ക് ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ കഴിയാത്തതിനാൽ കുട്ടികളെ താൽക്കാലികമായി പട്ടുവം ചിൽഡ്രൻസ് ഷെൽട്ടറിലേക്ക് അയച്ചു. കൊല്ലപ്പെട്ട ശോഭയുടെ മരണാനന്തര കർമങ്ങൾ നടത്തുന്നതിന് കുട്ടികളുമായി മലപ്പുറത്തേക്ക് തിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കൾ. എന്നാൽ, ബന്ധുത്വം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ കൈയിൽ ഇല്ലായിരുന്നു. തെളിവുകൾ ഹാജരാക്കുന്നമുറക്ക് കുട്ടികളെ വിട്ടുകിട്ടാനാണ് സാധ്യത. കുട്ടികളെ ദത്തെടുക്കാമെന്നു പറഞ്ഞു 35ഒാളം കുട്ടികളില്ലാത്ത ദമ്പതികൾ ഇരിട്ടി പൊലീസിനെ സമീപിച്ചിരുന്നു. ഇതോടെ, ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് േതാട്ടത്തിലിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പൊലീസ് സ്ക്വാഡിെൻറ അന്വേഷണം പരിസമാപ്തിയിലെത്തുകയാണ്. കഴിഞ്ഞ ജനുവരി 14നായിരുന്നു ശോഭയെ കാമുകനും ബന്ധുവുമായ മഞ്ചുനാഥ് കൊലപ്പെടുത്തിയത്. മഞ്ചുനാഥിനെ കർണാടകയിൽനിന്ന് പിടികൂടി. ഇയാൾ റിമാൻഡിലാണ്. മഞ്ചുനാഥ് കൂട്ടിക്കൊണ്ടുപോയ ശോഭയുടെ രണ്ട് മക്കളെ കണ്ടെത്തുന്നതിന് ശക്തമായ അന്വേഷണം നടത്തി മുന്നോട്ട് പോകുന്നതിനിടയിൽ ആര്യനെയും (6) അമൃതയെയും (4) േബാംെബ ശിശുസംരക്ഷണകേന്ദ്രത്തിൽ കണ്ടെത്തുകയുംചെയ്തു. കുട്ടികളെ കണ്ടെത്തുന്നതിനായി ഇരിട്ടി പൊലീസ് ലുക്കൗട്ട് നോട്ടിസ് രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിൽ കുട്ടികളുടെ പടമടക്കം പതിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കാലടിയിലെ ഒരു പൊലീസുകാരൻ കുട്ടികൾ മുംബൈ ചിൽഡ്രൻസ് ഹോമിൽ ഉണ്ടെന്ന വിവരം ഇരിട്ടി പൊലീസിനെ അറിയിച്ചത്. തുടർന്ന് അന്വേഷണസംഘത്തിലെ എസ്.െഎ അൻഷാദിെൻറ നേതൃത്വത്തിൽ മുംബൈയിലെത്തി കുട്ടികളെ ഇരിട്ടിയിലെത്തിക്കുകയായിരുന്നു. നാടോടിയുവതിയുടെ കൊലപാതകത്തിെൻറ ചുരുൾ അഴിച്ച പൊലീസിനെ നാട്ടുകാരും ഇരിട്ടി മർച്ചൻറ്സ് അസോസിയേഷനും അനുമോദിച്ചു. സി.െഎ സുനിൽകുമാർ, എസ്.െഎ അൻഷാദ്, എ.എസ്.െഎ ശശീന്ദ്രൻ, പൊലീസ് കോൺസ്റ്റബിൾ അനീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.