ചൊക്ലി: രണ്ടു ദിവസമായി ചൊക്ലിയിൽ നടന്ന എസ്.എഫ്.ഐ ജില്ല സമ്മേളനം സമാപിച്ചു. വിദ്യാർഥി സംഘടനാപ്രവർത്തനം നിയമവിധേയമാക്കാൻ നിയമനിർമാണം കൊണ്ടുവരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പണാധിപത്യത്തിെൻറ കേന്ദ്രമാക്കി കലാലയങ്ങളെ മാറ്റുന്നകാലത്ത് വിദ്യാർഥിരാഷ് ട്രീയം നിയമവിധേയമാക്കൽ അനിവാര്യതയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഡി.വൈ.എഫ്ഐ സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ എം.എൽ.എ, ജില്ല സെക്രട്ടറി വി.കെ. സനോജ്, ബാലസംഘം ജില്ല സെക്രട്ടറി ശിവശങ്കർ, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഥീന സതീഷ്, എസ്. ആര്യ എന്നിവർ സംസാരിച്ചു. ചർച്ചകൾക്ക് മറുപടിനൽകി സംസ്ഥാന സെക്രട്ടറി എം. വിജിനും മുഹമ്മദ് അഫ്സലും സംസാരിച്ചു. പെരിങ്ങത്തൂരിൽ തനിയെനീങ്ങിയ സ്കൂൾ ബസ് ബ്രേക്ക് ചെയ്തുനിർത്തി അപകടമൊഴിവാക്കിയ അണിയാരത്തെ ആദിലിനെ സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉപഹാരം നൽകി അനുമോദിച്ചു.സമ്മേളനപ്രതിനിധികൾക്ക് ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി നൽകുന്ന ഔഷധ വൃക്ഷത്തൈകൾ വി.കെ. സനോജിൽനിന്ന് മുഹമ്മദ് അഫ്സൽ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ ചൊക്ലി മേഖല കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സി.കെ. പ്രശാന്തിൽനിന്ന് എം. വിജിൻ ഏറ്റുവാങ്ങി. സംഘാടക സമിതിക്കുവേണ്ടി കെ.പി. വിജയനും എസ്.എഫ്.ഐക്കുവേണ്ടി പി.എം. അഖിലും നന്ദി പറഞ്ഞു. ഭാരവാഹികൾ: മുഹമ്മദ് സിറാജ് (സെക്ര), എ.പി. അൻവീർ, ഷിബിൻ കാനായി, കിരൺ കരുണാകരൻ, സി.പി. ഷിജു (ജോ. സെക്ര), പി.എം. അഖിൽ (പ്രസി), ടി. ആതിര, കെ. മനുരാജ്, മുഹമ്മദ് ഫാസിൽ, വി. ഷിജിത്ത് (വൈസ് പ്രസി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.