കണ്ണൂർ: കണ്ണൂരിനെ സമ്പൂർണ യാത്രസൗഹൃദ ജില്ലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ നടന്നുവരുന്ന ഏകീകൃത ബസ് നമ്പറിങ് പദ്ധതി ഏപ്രിൽ ആദ്യവാരത്തോടെ പൂർണമായി നടപ്പിൽവരും. ഏപ്രിൽ ഏഴിനകം എല്ലാ കെ.എസ്.ആർ.ടി.സി-, സ്വകാര്യ ബസുകളുടെയും മുന്നിലും പിന്നിലും നിശ്ചിത മാതൃകയിൽ ഏകീകൃത റൂട്ട് നമ്പർ പ്രദർശിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജില്ല കലക്ടർ മിർ മുഹമ്മദലി ആർ.ടി.ഒക്ക് നിർദേശം നൽകി. നമ്പർ പ്രദർശിപ്പിക്കാത്ത ബസുകൾക്കെതിരെ നടപടി സ്വീകരിക്കാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ബസ് എവിടേക്ക് പോകുന്നതാണെന്ന് അതിലെ റൂട്ട് ബോർഡ് വായിച്ച് കണ്ടെത്തുന്നതിനുപകരം നമ്പർ നോക്കി എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത ബസ് നമ്പറിങ് സമ്പ്രദായം നടപ്പാക്കുന്നത്. വിദേശികൾ, ഇതര സംസ്ഥാനക്കാർ, പ്രായമുള്ളവർ, കാഴ്ചശക്തി കുറഞ്ഞവർ തുടങ്ങിയവർക്ക് ഓരോ ബസും എങ്ങോട്ട് പോവുന്നതാണെന്ന് ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. പലപ്പോഴും ബസ് അടുത്തെത്തുമ്പോൾ മാത്രമാണ് ബോർഡ് വായിച്ച് മനസ്സിലാക്കാൻ സാധിക്കുക. നമ്പറാവട്ടെ ദൂരെനിന്ന് കണ്ട് മനസ്സിലാക്കാൻ പാകത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.