മുംബൈ/ ഇരിട്ടി: ഇരിട്ടിയിൽ കൊല്ലപ്പെട്ട നാടോടി സ്ത്രീ ശോഭയുടെ കുട്ടികളെ ഇരിട്ടിയിൽനിന്നെത്തിയ പൊലീസ് സംഘത്തിന് കൈമാറി. ആര്യൻ (6), അമൃത (4) എന്നിവരെയാണ് മുംബൈയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇരിട്ടി പൊലീസ് സ്റ്റേഷനിലെ പ്രബേഷൻ എസ്.െഎ എസ്. അൻഷാദിെൻറ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയത്. എ.എസ്.െഎ ശശീന്ദ്രൻ, കോൺസ്റ്റബിൾ അനീഷ് എന്നിവരാണ് സംഘത്തിലുള്ളത്.കുട്ടികളുടെ പിതാവിെൻറ സഹോദരി കാവ്യയും ഭർത്താവ് മഞ്ജുനാഥും ഒപ്പമുണ്ടായി്തിയിരുന്നു. വ്യാഴാഴ്ച നഗരത്തിൽ എത്തിയ സംഘം കുട്ടികളുമായി ശനിയാഴ്ച രാവിലെ റോഡ് മാർഗം നാട്ടിലേക്ക് തിരിക്കും. ശോഭയെ കൊലപ്പെടുത്തിയശേഷം കുട്ടികളുമായി ബംഗളൂരുവിലേക്കുപോയ രണ്ടാം ഭർത്താവ് മഞ്ചുനാഥ് അവിടെനിന്നു കുട്ടികളെ മുംബൈയിലേക്ക് ട്രെയിൻ കയറ്റിവിടുകയായിരുന്നു. അറസ്റ്റിലായ മഞ്ചുനാഥിെൻറ വെളിപ്പെടുത്തലിനെ തുടർന്ന് കുട്ടികളുടെ ഫോേട്ടാ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് ഇവരെ കണ്ടെത്താൻ സഹായകമായത്. മുംബൈയിലെ വനിത പൊലീസാണ് തെരുവിൽ കുട്ടികളെ കണ്ടെത്തിയത്. തുടർന്ന് മുമ്പ് കേസ് ആവശ്യാർഥം മുംബൈയിലെത്തിയ കല്ലടി പൊലീസിലെ ബൈജുവിനെ വിവരമറിയിച്ചു. അദ്ദേഹമാണ് ഇരിട്ടി പൊലീസിൽ വിവരമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.