കണ്ണൂർ: പാപ്പിനിശ്ശേരി മേഖലയിൽ ക്രമക്കേട് ബോധ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങേണ്ടിവന്ന അതേ രീതിയിൽ ദേശീയപാത റോഡ് ടാറിങ് തുടരുന്നതിൽ ദുരൂഹത. സാമ്പത്തിക വർഷാവസാനത്തിൽ കരാർപ്രവൃത്തി മുഴുമിപ്പിച്ചതായി ഉദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ട് നേടാനുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്ന് കരാർമേഖലയിലെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാലവർഷമായാൽ തകർന്നുപോകാവുന്ന വിധത്തിലാണ് റോഡ് നിർമാണം തുടരുന്നത്. മെക്കാഡം ടാറിങ്ങിെൻറ ഫിനിഷ് കോട്ട് പാകാതെയാണ് പാപ്പിനിശ്ശേരി മേഖലയിൽ റോഡ്പണി പൂർത്തീകരിച്ചത്. നേരത്തേ സുഗമമായിരുന്ന റോഡ് ഇപ്പോൾ ടാറിങ് കഴിഞ്ഞതോടെ ഇരുചക്രവാഹനങ്ങൾക്ക് പരുക്കൻ യാത്രാനുഭവമാണ് നൽകുന്നത്. സാധാരണ രണ്ട്തരം ലവലിങ് ആണ് മെക്കാഡത്തിന് ഉപയോഗിക്കാറ്. കട്ടിയേറിയ ആദ്യ കോട്ടിങ്ങിനുേശഷം പിന്നീട് ഘനംകുറഞ്ഞ ജല്ലിക്കൂട്ട്കൊണ്ടുള്ള പോളിഷ് കോട്ടിങ് കൂടി നടക്കണം. വളപട്ടണം പാലം മുതൽ വേളാപുരം വരെ ഒറ്റ കോട്ടിങ് മാത്രമേ നിർവഹിച്ചിട്ടുള്ളൂ. അതും റോഡിനെ പിളർത്തുന്നനിലയിൽ രണ്ടും മൂന്നും ഭാഗങ്ങളായാണ് ടാറിങ് നിർവഹിച്ചത്. റോഡിെൻറ മധ്യത്തിലും മറ്റും രണ്ടുതരം േജായൻറ് പ്രകടമാണ്. ഇത് ലവലിങ് തെറ്റിയ നിലയിലായതിനാൽ അതിവേഗം ഇൗ േജായൻറുകളിൽ കുഴികൾ രൂപപ്പെടും. മഴവെള്ളം വാർന്നുപോകാതെ റോഡിൽ തളംകെട്ടി നിൽക്കുകയും കുഴി രൂപപ്പെടുകയുംചെയ്യുന്ന വിധത്തിലാണ് പലയിടത്തും ജോയൻറിങ്. ഗതാഗതതടസ്സമില്ലാെത ഭാഗികമായി ടാറിങ് നടത്തണമെന്നായിരുന്നു കരാറുകാർക്ക് നൽകിയ നിർദേശം. അതിന് ഭാഗികമായി ടാറിങ് ചെയ്യാമെന്നും അനുവദിച്ചു. എന്നാൽ, ഗതാഗതം കുറഞ്ഞ രാത്രികളിലാണ് ജോലി നടക്കുന്നത്. എന്നിട്ടും റോഡിെൻറ പാതിവിട്ട് ടാറിങ് നടത്തുകയാണ്. നിരപ്പാവാതെ ജോയൻറ് വ്യാപകമായത് ഇതുകൊണ്ടാണ്. രണ്ടാംഘട്ട മേൽപാളി പ്രവൃത്തി മുഴുമിക്കുേമ്പാൾ ഇൗ പ്രശ്നം പരിഹരിക്കപ്പെടണം. എന്നാൽ, വളപട്ടണം^വേളാപുരം േമഖലയിൽ രണ്ടാംഘട്ട മേൽപാളി പാകാതെ റോഡ്പണി മുഴുമിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ, ചൊവ്വ മേഖലയിലും ഇതേരീതിയിലാണ് ഇപ്പോൾ േജാലിതുടരുന്നത്. പരാതിയെത്തുടർന്ന് വേളാപുരം മേഖലയിൽ ഉദ്യോഗസ്ഥസംഘം റോഡ് പരിശോധിച്ചിരുന്നു. പക്ഷേ, ഇത് പ്രഹസനം മാത്രമായിരുന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.