മട്ടന്നൂർ: കാറിലെത്തിയസംഘം ബൈക്ക് തടഞ്ഞ് തട്ടിക്കൊണ്ടുപോയ അഞ്ചു ലക്ഷം രൂപ കവർന്ന് വഴിയിൽ ഉപേക്ഷിച്ചതായി വസ്ത്രവ്യാപാരിയുടെ പരാതി. കാക്കയങ്ങാടിലെ സജാദാണ് തന്നെ ആക്രമിച്ച് പണം തട്ടിയശേഷം ആളൊഴിഞ്ഞ വഴിയിൽ ഉപേക്ഷിച്ചതായി മട്ടന്നൂർ പൊലീസിൽ പരാതിപ്പെട്ടത്. ഇന്നലെ ബൈക്കിൽ സഞ്ചരിക്കവെ മരുതായിക്കടുത്ത കരിത്തൂർപറമ്പിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണം തട്ടിപ്പറിച്ചശേഷം പൊറോറയിൽ ഉപേക്ഷിച്ചുവെന്നാണ് പരാതി. ഇതിനു സമാനമായ സംഭവം ഫെബ്രുവരി ഒന്നിന് മരുതായിയിൽ നടന്നിരുന്നു. ഈ കേസിൽ അഞ്ചുപേർ പിടിയിലായിട്ടുണ്ട്. അതേസമയം, സജാദിെൻറ മൊഴിയും പൊലീസ് വിശദമായി പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.